ഡെൽഹിയിൽ അന്ന് പെയ്ത മഴയിൽ – ഭാഗം I

മനുഷ്യ ജീവിതത്തിൽ ആകസ്മികമായി പലതും സംഭവിക്കാറുണ്ട്. കാറും കോളുമില്ലാതെ ഇരിക്കുന്ന സമയം പെട്ടെന്ന് ഒരു സുനാമി വന്നു തോണി മറിക്കുക, ഉല്ലാസയാത്രക്ക് പോകുമ്പോൾ ഭർത്താവ് സ്പീഡ്ബോട്ടിൽ നിന്ന് വീണ് കുടുംബം തന്നെ അനാഥമാകുക അങ്ങനെ പലതും. ചിലപ്പോൾ ഇത്തരം സംഭവങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ചിലപ്പോൾ നമ്മുടെ സ്വഭാവം തന്നെ മാറാൻ ഇത്തരം സംഭവങ്ങൾ ധാരാളമാണ്. അത്തരം ഒരു സംഭവമാണ് ഞാൻ ഇവിടെ വിവരിക്കാൻ പോകുന്നത്.

ഞാൻ ജെ.എൻ.യുവിൽ പഠിക്കുന്ന കാലം. റിസർച്ച് സ്കോളർ ആയിരുന്നു. റിസർച്ചിൽ ലൈബ്രറികളും മറ്റുമാണ് പ്രധാനം. ആരെങ്കിലുമൊക്കെ മോഷ്ടിച്ചുണ്ടാക്കുന്ന പ്രബന്ധങ്ങൾ പേജുകൾ മാറ്റിമറിച്ചും, ഇൻഡക്സ് കീഴ്മേൽ മറിച്ചും ഒരു പ്രബന്ധം തട്ടികൂട്ടുക, സ്കോളർഷിപ്പ് വാങ്ങിച്ചു പുട്ടടിക്കുക. അത്ര തന്നെ ഈ റിസർച്ച്. പിന്നെ ഗൈഡിനെ എങ്ങനെ നമ്മൾ മണിയടിക്കുന്നു എന്നതും ഒരു പ്രധാനകാര്യമാണ്. പലരും മാംസദാഹം തീർത്തിട്ടെ ഡെസർട്ടേഷൻ പാസാക്കാറുള്ളൂ. ശരി വിട്ടുകളയൂ… എന്നെ ഗൈഡ് എങ്ങനെ വശീകരിച്ചു എന്നതല്ല ഈ കഥയുടെ വിഷയം.

ഡൽഹിയിൽ യാത്ര എന്നത്, പബ്ലിക്ക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നവർക്ക് നരകമാണ്. തിങ്ങി നിറഞ്ഞ ബസ്സുകൾ, കുളിക്കാത്ത മനുഷ്യർ, മൃഗങ്ങളുടെ മണമുള്ള ചില മനുഷ്യർ. പലപ്പോഴും ഓക്കാനം വരും ഡൽഹിയിലെ ബസ്സ്‌ യാത്രകൾ. ഞാൻ പതിവുപോലെ കോളേജിൽ നിന്നും ലൈബ്രറിക്കുള്ള ബസ്സ്‌ കാത്തുനിൽക്കുകയായിരുന്നു. കുറെ കഴിഞ്ഞിട്ടും ഒരു ബസ്സും ആ വഴി വന്നില്ല. അപ്പോൾ ആരോ പറയുന്നത് കേട്ടു എന്തോ മിന്നൽ പണിമുടക്കാണത്രെ. നല്ല മഴയും വരുന്നു. എന്ത് ചെയ്യും എന്ന് എനിക്കൊരു പിടിയുമില്ല. മഴക്കാലം ഡൽഹിയിൽ കുറച്ച് കാലം മാത്രമേ ഉള്ളു. പക്ഷെ ഉള്ളത് കടുപ്പം തന്നെ. അതി ശക്തമായ മഴയ്ക്ക് മുന്നോടി എന്നപോലെ നല്ല തണുത്ത കാറ്റ് ശക്തിയിൽ വീശാൻ തുടങ്ങി. അപ്പോഴാണ്‌ തൊട്ടടുത്ത പാരസ് തീയേറ്ററിൽ നൂണ്‍ഷോയുടെ ബോർഡു കണ്ടത്. പഴയ ഒരു പടം ആണ്, വക്ത്. (ഇതിന്റെ മലയാളം, ജയൻ മരിച്ച ചിത്രമായ കോളിളക്കം ആണ്). എന്തായാലും കുറെ സമയം പോകും, മഴ മാറുന്നത് വരെ അതിൽ കയറി ഇരിക്കാം എന്നായി എന്റെ ചിന്ത.

ഞാൻ റോഡ്‌ ക്രോസ് ചെയ്ത് തീയേറ്ററിൽ ചെന്നു. നാൽപ്പത് രൂപയുടെ ഒരു അപ്പർ ക്ലാസ് ടിക്കറ്റെടുത്തു. അങ്ങനെ ഞാൻ ഉള്ളിൽ കയറി, പിന്നിലെ നിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു. അടുത്തെങ്ങും ആരുമില്ല. മുന്നിലെ സ്റ്റാളിൽ കുറെ ആൾക്കാരുണ്ട്. പെണ്ണുങ്ങളെ ആരെയും കണ്ടില്ല. ടൈറ്റിൽ തുടങ്ങിയിരുന്നു. ഞാൻ ബാഗ് തൊട്ടടുത്ത സീറ്റിൽ വച്ചു, പുസ്തകങ്ങളും. ഒരു നീല കോട്ടൻ ചുരിദാറും, ദുപ്പട്ടയും, ഷാളുമാണ് എന്റെ വേഷം. അകത്ത് ബ്രായും, ജട്ടിയുമുണ്ട്. പടം തുടങ്ങി അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്കൻ ഒരു ബ്രീഫ്കേസുമായി തപ്പിതടഞ്ഞ് എന്റെ അരികിൽ തന്നെ വന്നിരുന്നു. ഇരുട്ട് കൊണ്ട് സീറ്റ് കാണാത്തതോ അതോ ടിക്കറ്റ് നമ്പർ അനുസരിച്ചിരുന്നതോ എന്നറിയില്ല. ഏതായാലും എനിക്കൊരു ശല്യമായി എന്ന് പറഞ്ഞാൽ മതിയല്ലോ. വേറെ സീറ്റിൽ മാറി ഇരിക്കണോ അതോ വെട്ടം വരുമ്പോൾ അയാൾ തന്നെ മാറി ഇരിക്കുമോ.. ഞാൻ ഒരു സ്ത്രീ ആണെന്നറിയുമ്പോൾ.. എന്തായാലും അൽപ്പം ക്ഷമിക്കാം എന്ന് ഞാൻ കരുതി. അയാൾ എന്റെ പോലെ ബസ്സ്‌ സ്റ്റോപ്പിൽ ബസ്സ്‌ കാത്തുനിന്നിരുന്ന ഒരാളാണെന്ന് എനിക്ക് മനസ്സിലായി. എന്നെപോലെ ഗതികെട്ട് മഴയിൽ നിന്ന് രക്ഷപെടാൻ കയറിയ ഒരാളെന്ന നിലയിൽ എനിക്ക് അയാളോട് സഹാനുഭൂതി തോന്നി.

Leave a Comment